Monday, November 14, 2016

1000s, 500s and...........

ആയിരം, അഞ്ഞൂറ് എന്നൊന്നും ഈ അടുത്ത് പറയരുതെന്ന് കരുതിയതാണ്. എങ്കിലും ഇതൊന്നു എഴുതണമെന്നു തോന്നി. പേടിക്കാനൊന്നുമില്ല, സാങ്കേതിക തടസ്സങ്ങൾ കാരണം വലയുന്ന പൊതുജനരോഷമോ , കള്ളപ്പണത്തെ അടിച്ചൊതുക്കുന്നതിന്റെ പേരിൽ ഉയർന്ന രോമങ്ങളുടെയോ കാര്യമല്ല ; ഇതൊന്നും കാര്യമാക്കാതെ തന്റെ ഒരു ദിവസത്തെ ജോലി ഓടിനടന്നു ചെയ്തു തീർക്കുന്ന ഒരു പാവം കന്നഡക്കാരി സ്ത്രീയെ പറ്റിയാണ്. പേര് കോകില, വയസ്സ് അറുപത്തഞ്ചു, തൊഴിൽ - ഒരു തെരുവിലെ മുഴുവൻ വീടുകളും വൃത്തിയാക്കുക. എന്റെ വീട്ടിലും രണ്ടു വർഷത്തോളമായി സ്ഥിരമായി വരുന്നു. ഒരുപാട് സംസാരിക്കുന്ന, ഒരുപാട് ചിരിക്കുന്ന, കുറെയധികം സ്വാതന്ത്യമെടുക്കുന്ന, ഞാൻ തമിഴ്നാട്ടുകാരനാണെന്നു ഉറച്ചു വിശ്വസിക്കുന്ന ഒരു പാവം. പരമുവിനെയും വല്യ കാര്യമാണ്; അവനു പേടിയാണെങ്കിലും. കഴിഞ്ഞ വർഷം വയറ്റിൽ ഒരു ഓപ്പറേഷൻ നടത്താൻ വേണ്ടി ഞാനും കെട്ടിടത്തിന്റെ ഉടമയും കൂടി കുറച്ചു കാശ് കൊടുത്തു നിർബന്ധിച്ചു നാട്ടിലേക്ക് പറഞ്ഞു വിട്ടിരുന്നു. അതിൽ പിന്നെ വൃത്തിയാക്കൽ ഒരു വഴിപാടു തീർക്കുന്നതു പോലെയാണ്. ശരീരം സമ്മതിക്കാത്തത് തന്നെ കാരണം. എങ്കിലും ഈ ജോലി ഒന്നും നിർത്താൻ അവർക്കാകുമായിരുന്നില്ല. നിൽക്കാൻ നേരമില്ലാതെ പണിയെടുക്കുമ്പോഴും എന്നോട് സംസാരിച്ചുകൊണ്ടേ ഇരിക്കുന്നുണ്ടാവും. അതിനെ പറ്റി പറഞ്ഞു തുടങ്ങിയാൽ തീർക്കാൻ ഒരു പുസ്തകം തന്നെ വേണ്ടി വരും. ഇന്നും വന്നിരുന്നു. കാശ് കിട്ടാനുള്ള പ്രയാസത്തെ പറ്റിയൊക്കെ വളരെ കാര്യമായി സംസാരിച്ചു. അക്കൗണ്ടിൽ പൈസ ഉണ്ടെങ്കിലും എടുക്കാൻ പറ്റാത്തതിന്റെ ബുദ്ധിമുട്ട് ഞാനും പറഞ്ഞു. പിന്നെ ഫോണിൽ കൂടെയൊക്കെ അത്യാവശ്യം ഭക്ഷണവും സാധങ്ങങ്ങളും ഒക്കെ വാങ്ങാമെന്ന് ഞാൻ പറഞ്ഞു. പതിവ് പോലെ മനസിലാവാത്ത കാര്യം തിരസ്കരിച് അവർ എന്നോട് പറഞ്ഞു " മോന് കാശു വല്ലതും വേണമെങ്കിൽ പറയണം കേട്ടോ, അമ്മ തരാം".

.

Monday, August 29, 2016

Statutory Warning.

All of you might've heard about the devastating question whatsapp is throwing at your face since the other day. And I know a few of you good people, who are really concerned about the catastrophic effect this is going to have on your day-to-day functioning, have started spreading this uber-worthy message of saving the day by a setting tweak. I, myself have read such caring notifications from some of you dear friends on whatsapp, facebook and coffee table conversations. Now, to all those gems - this ain't over. You will be solving nothing. These are the tips you should really follow as of immediate effect:
1. Cancel your broadband connection immediately: They might be watching you closely - I mean inappropriately close. Even as you are reading this, they are observing and learning. Disconnect now!
2. Burn your laptop, computers and phones: Might be already late, but that's the best thing you can do now. All this while, when you were installing apps, you've been giving permission for them to enter your personal life. (Sigh) Anyways bygones are bygones. Burn them and just to be on the safer side, bury the remains near a radioactive zone.
3. Now for the most important part, your Address might've been already leaked when you bought that useless gadget from flipkart the other month. Leave all your belongings inside the home (coz its too late) and burn it. Yes, Burn the goddamn traitor-house down.
Ps: Last but not least, unfriend me from your social network. Coz all this while, I have been stealing and selling your cat, family, vacation, selfie, kid, granny, homemade dinner photos to NASA for millions of dollars (Yes, even though you had put that status a while back which goes like this. "I hereby prevent facebook from using my photos, blah blah blah). Dont wait after pressing like and typing 11 to see the magic, its not gonna happen this time. Take an intelligent action. Peace out.

.

Wednesday, August 24, 2016

Friendship Day Forever.

ലോകസൗഹൃദദിനത്തിൽ സുഹൃത്തുക്കൾ ഇല്ലാത്തതിനെ പറ്റി രാവിലെ എണീറ്റ് വാചകമടിച്ചെങ്കിലും, ചിലരെ ഓർമിക്കാൻ കിട്ടിയ ഒരു അവസരമായിരുന്നു അത്. വെറുതെ ഒരു കണക്കെടുപ്പ്.
ഹരീഷ്: ആദ്യത്തെ സുഹൃത്ത് ഇവനാവും. സ്‌കൂളിൽ രാവിലെ മുതൽ വൈകിട്ട് ബെൽ അടിക്കുന്നത് വരെ തൊട്ടടുത്ത് ഇവനുണ്ടാവും.
ശ്രീജേഷ്: എൽ കെ ജിയിലെ ഉറ്റസുഹൃത്ത്. പിന്നീട് പിരിഞ് വർഷങ്ങൾക്കു ശേഷം വീണ്ടും തമ്മിലറിയാതെ പ്രീഡിഗ്രിക്ക് കണ്ടുമുട്ടി അടികൂടി, പിന്നെ ആത്മാർത്ഥ സുഹൃത്തായവൻ.
ജയദാസ്: അവന്റെ മുറിമലയാളം, ഒരുപാട് സ്നേഹം, ആദ്യത്തെ come-over കൂട്ടുകാരൻ. അവന്റെ വീടിന്റെ മുകളിൽ കേറി നിന്ന് അപ്പുറത്തെ തീയേറ്ററിയിലെ സിനിമയുടെ സൗണ്ട്ട്രാക്ക് കേൾക്കുന്നത് ഇപ്പോഴും നല്ല ഓര്മ.
ലക്ഷ്മി: അമ്മയുടെ കൂട്ടുകാരിയുടെ മകൾ. പിന്നീട് എന്റെ കളിക്കൂട്ടുകാരി. കളിയാക്കിയും പിണക്കിയും ഇണക്കിയും രസിച്ചിരുന്ന നാളുകൾ.
സുമേഷ്/സുധേഷ്‌: കൂട്ടുകാരായി കണ്ടിട്ടില്ല. സഹോദരങ്ങളെ പോലെ എന്തിനും കൂടെ നിന്നിരുന്ന ഇരട്ടകൂട്ടുകാർ. എത്ര അകന്നു നിന്നാലും ഒട്ടും മങ്ങാതെ അടുപ്പം ഉള്ളിൽ തോന്നുന്നവർ.
ബബിത: നാലക്കനമ്പറുകളുടെ കാലത്തു മണിക്കൂറുകൾ ടെലിഫോണിൽ സംസാരിച്ചിരുന്നവൾ- ഭൂമിക്കു കീഴിലുള്ള എന്തിനെപറ്റിയും.
നന്ദൻ: പ്രീഡിഗ്രി സമയത്തെ എന്റെ തോഴൻ. നിഴലുപോലെ കൂടെ നടക്കുന്ന, സ്നേഹിക്കുന്നവർക്ക് ചങ്കു നൽകുന്ന നന്ദൻ.
വീണ: ഈ കണ്ണാടിക്കാരിയോട് മുടിഞ്ഞ പ്രേമമായിരുന്നു. പറഞ്ഞിരുന്നില്ല. പതിനഞ്ചുവര്ഷങ്ങള്ക്കു ശേഷം കണ്ടു, മുടിഞ്ഞ സുഹൃത്തുക്കൾ ആയി. ഇനി ഒരു പതിനഞ്ചു വർഷങ്ങൾ കഴിഞ്ഞു വരാമെന്നു പറഞ്ഞു വീണ്ടും പിരിഞ്ഞു.
സജു: എന്നെക്കാൾ സുന്ദരനാണെന്നുള്ള ഭയം തോന്നിയിട്ടും കൂടെ കൊണ്ടുനടന്നവൻ. ഒടുവിൽ അറിയാത്ത ഏതോ കാരണത്തിന്റെ പേരിൽ പകുതിക്കു വെച്ച് ജീവിതം നിർത്തി പോയവൻ.
അനുപ്രകാശ്: സുന്ദരവിഡ്ഢി. കൂടെയില്ലായിരുന്നെങ്കിൽ അതി വിരസമായിരുന്നേനെ, പതിനേഴു മുതൽ ഇരുപതു വരെയുള്ള ജീവിതം.
അശോക് തമ്പാൻ: സിനിമമോഹങ്ങൾ ആദ്യമായി പങ്കുവെച്ച സുഹൃത്ത്. തികച്ചും ഇരുത്തം വന്ന സൗഹൃദം.
സഞ്ജു: യഥാർത്ഥ "ഗീക്" സുഹൃത്തുക്കൾ. ഇന്റർനെറ്റ് പോലുമില്ലാതിരുന്ന കാലത്തു കംപ്യൂട്ടറിന്റെ ജാതകം മുതൽ ഗെയിംസിന്റെ അന്ധകടാഹം വരെ പൊളിച്ചെഴുതിയവർ.
ജോസ്‌മോൻ: ട്രെയിനിന് തലവെക്കേടാ എന്ന് പറഞ്ഞാൽ വെച്ചിട്ടു, തല മാത്രം വന്നു "എന്തെ" എന്ന് ചോദിക്കും, അത്ര നല്ലൊരു സുഹൃത്ത്.
അഭിലാഷ്: എന്നെ തെറി വിളിക്കാൻ വരെ അധികാരമുള്ളവൻ. ഇവൻ എന്നാണെന്റെ സുഹൃത്തായതെന്ന് ഇപ്പോഴും അറിയില്ല.
ആഷി: പോത്തേ എന്നുള്ള വിളി ക്രൂരമായതു കൊണ്ട് ബഫി എന്ന ഓമനപേരിൽ എന്നെ വിളിച്ചിരുന്നവൾ.
ശ്രീവിശാഖ്: ആസ്ട്രേലിയയിൽ തെണ്ടിതിരിഞ്ഞു എല്ലാം മതിയാക്കി തിരിച്ചു വന്നാലോ എന്നോർത്ത് നിക്കുമ്പോ കണ്ട ചിരി. ടെൻഷൻ അടിക്കാൻ സമയമായിട്ടില്ല എന്നിടക്കിടെ ഓര്മിപ്പിക്കുന്നവൻ.
അസ്ഗർ ഭായ്: ഈ ബംഗ്ളാദേശുകാരൻ ഞങ്ങൾ രണ്ടു ഓസ്‌ട്രേലിയൻ മലയാളികളുടെ സ്വകാര്യഅഹങ്കാരമായിരുന്നു.
ബിസ്‌മോൾ: എന്റെ മനസാക്ഷി സൂക്ഷിക്കാൻ എന്റെകയ്യിൽ സ്ഥലമില്ലാത്തതുകൊണ്ട് വിശ്വസിച്ചേൽപ്പിച്ചിരിക്കുന്നവൾ.
ഇവിടെനിന്നങ്ങോട്ടു പിന്നെ ഔദ്യാഗികമായി തുടങ്ങിയ സൗഹൃദങ്ങളാണ്. അവിടെയും ഉണ്ട് ഒരുപാട് പ്രിയപ്പെട്ടവർ. എല്ലാവര്ക്കും നല്ലതു വരട്ടെ.

.

Pay it Forward.

ഇന്നലെ സുഹൃത്തക്കളെ പറ്റി പറഞ്ഞപ്പോൾ മനഃപൂർവം ഒരു പേര് വിട്ടിരുന്നു. ഒരു വരിയിൽ ആ കഥ പറയാനുള്ള കഴിവ് ഇനിയും എനിക്കായിട്ടില്ല എന്നത് തന്നെ കാരണം. പത്താം ക്ലാസ്സിലാണ്. മോഡൽ എക്സാം നടക്കുന്ന സമയം. പരീക്ഷ എഴുത്ത് തകൃതിയായി നടക്കുന്നു. പെട്ടെന്ന് കണ്ണിൽ ഒരു ഇരുട്ട്, വയറ്റിൽ ഒരു സ്‌ഫോടനം, ആന്തരാവയവങ്ങൾ തികട്ടി പുറത്തേക്കു വരുന്നതുപോലെ. ഒരേ അക്ഷരത്തിൽ പേര് തുടങ്ങുന്നത് കൊണ്ട് എന്റെ ഒപ്പമിരുന്നു പരീക്ഷ എഴുതാൻ വിധിക്കപെട്ടവൻ തിരിഞ്ഞു നോക്കി.എന്റെ വിഷമം കണ്ടിട്ട് എന്താണ് കാര്യമെന്നു തിരക്കി. "ഫുഡ് പോയ്സൺ ആണെന്ന് തോന്നുന്നു". മറുപടി കൊടുത്തു ഞാൻ തല കുനിച്ചു ഇരുന്നു. അവൻ എണീറ്റ്‌ ടീച്ചറോട് എന്തോ പറഞ്ഞു. ടീച്ചർ എന്നോട് ബാത്‌റൂമിൽ പോയി വരാൻ പറഞ്ഞു. എണീറ്റ് നിക്കാൻ തന്നെ ബുദ്ധിമുട്ട്. ഞാൻ അവനെ നോക്കി. അവൻ എന്റെ കൂടെ വരുകയാണെന്നു പറഞ്ഞു. എന്നെ പിടിച്ചു നടത്തി ബാത്‌റൂമിൽ കൊണ്ടുപോയി. ഞാൻ അകത്തു കയറി പൈപ്പ് തുറന്നു നോക്കി. നല്ല കാറ്റ്. "വെള്ളമില്ല", ഞാൻ പുറത്തിറങ്ങി കാവൽ നിക്കുന്ന സഹ-ബെഞ്ചനോട് പറഞ്ഞു. ഞാൻ ഇപ്പൊ വരാമെന്നു പറഞ് ബക്കറ്റുമെടുത്തു അവൻ അടുത്ത പുഴക്കരയിലേക്കു പോയി. രണ്ടു ബക്കറ്റ് വെള്ളം കോരി മതിലിനു പുറത്തുകൂടി എടുത്തു വെച്ച് തന്നു. ഏകദേശം അരമണിക്കൂറു കഴിഞ് ഞങ്ങൾ രണ്ടാളും പോയി പരീക്ഷ എഴുതി. പിന്നീട് സ്റ്റഡി ലീവ്, പരീക്ഷ, അവധി, പുതിയ കോളേജ്, പുതിയ ബാച്ച്. പ്രസ്തുതവ്യക്തിയെ പിന്നീട് അധികം കണ്ടിട്ടില്ല. പക്ഷെ ഈ സംഭവം ഇന്നലെ നടന്നതുപോലെ എന്റെ ഉള്ളിൽ ഉണ്ട്. ഇപ്പൊ ആരെങ്കിലും എന്നോട് ഒരു സഹായം ആവശ്യപ്പെടുമ്പോൾ ആദ്യം മനസ്സിൽ വരുന്ന മുഖം അവന്റെയാണ്. അവനെ വെറും ഒരു സുഹൃത്തായി കാണാൻ എനിക്ക് പറ്റില്ല. He is much more than that. He is the first one who taught me the contentment of paying forward. And his name is Madhu Varghese

.

Makuttan Chronicles: Thought of the day.


"പപ്പാ ഞാൻ ഉറങ്ങുന്നതിനു മുമ്പ് വിളിക്കണം അല്ലെങ്കിൽ ഞാൻ ചിലപ്പൊ ഉറക്കമായിരിക്കും!" - Makuttan

.

The Absurdists.

ശുദ്ധഹാസ്യം എന്നത് എന്റെ മേഖലയല്ല. അതെനിക്ക് വഴങ്ങുകയുമില്ല. അതുകൊണ്ടു പറയാനൊ എഴുതാനോ ശ്രമിക്കാറില്ല. ആക്ഷേപഹാസ്യം എന്നത് പൊതുവെ എല്ലാവരും അംഗീകരിക്കും എന്നുള്ളത് കൊണ്ട് അതുപയോഗിക്കുന്നു എന്ന് മാത്രം. യഥാർത്ഥത്തിൽ എന്റെ ഹാസ്യം സർറിയൽ ഹ്യൂമർ അഥവാ അബ്‌സേർഡിസ്റ് ഹ്യൂമർ ആണ്. അത് കുട്ടികാലം മുതൽ അങ്ങനെയായിരുന്നു. യുക്തിബോധത്തെ വെല്ലുവിളിക്കുക, യുക്തിയില്ലാത്ത സീറ്റുവേഷനുകൾ സൃഷ്ടിക്കുക, യാതൊരു പൊരുത്തവുമില്ലാത്ത juxtapositions ഉണ്ടാക്കിയെടുക്കുക എന്നിവയൊക്കെയാണ് ഇതിന്റെ പ്രത്യേകതകൾ. ഞാനും സഹോദരനും ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്നത് ഇത്തരം ഹാസ്യമാണ്. ഒരു കുഴപ്പമെന്താണെന്നു വെച്ചാൽ ഇത് എല്ലാവര്ക്കും ആസ്വദിക്കാൻ സാധിക്കണം എന്നില്ല. ഒറ്റയ്ക്ക് അബ്‌സേർഡിസ്റ് ഹ്യൂമർ ഉണ്ടാക്കിയെടുക്കാൻ കഴിയില്ല. അതിനു നല്ല ഒരു പാർട്ണർ വേണം. ഞങ്ങൾക്ക് അത് കഴിഞ്ഞിരുന്നു. അന്ന് അതാസ്വദിക്കാനും ഞങ്ങൾക്കേ കഴിഞ്ഞിരുന്നുള്ളൂ എന്നതാണ് കഷ്ടം. പലരും, ഇവരിപ്പോ എന്തിനാ ചിരിക്കുന്നത് എന്ന രീതിയിൽ ഞങ്ങളെ നോക്കിനിക്കും! ഇത് ഞങ്ങൾ കണ്ടുപിടിച്ച ഹ്യൂമർ ഒന്നുമല്ല. Mel Brooks ഒക്കെ ഇതിന്റെ ആശാനാണ്. ഇത്തരം തമാശകൾ നമ്മുടെ സിനിമകളിൽ ഉണ്ടാവാത്തതും, ഇനി അഥവാ ഉണ്ടായാൽ തന്നെ "നിലവാരമിലാത്ത ചളി"യാവുന്നതും ഈ ആര്ട്ട്-culture ഡിഫറെൻസ് കൊണ്ടാണ്. ഞാൻ ഇപ്പൊ ഇതൊക്കെ പറഞ്ഞത് - മുതിർന്നതിനു ശേഷം, ഇത്തരം ഹ്യൂമർ പരീക്ഷിക്കാൻ ആളില്ലാത്തതു കാരണം സർകാസവും, സറ്റയറും ഒക്കെ എഴുതിയും പറഞ്ഞും പോയ്കൊണ്ടിരിക്കുന്ന വേളയിൽ പെട്ടെന്നൊരു തിരിച്ചറിവ്! ഒരു ഉഗ്രൻ പാർട്ണർ എന്റെ കയ്യിൽ കിടന്നു തന്നെ വളർന്നു വരുന്നുണ്ടായിരുന്നു! പരമു! ഞങ്ങളുടെ പല സംഭാഷണങ്ങളും കഥകളും absurdist humorന്റെ അങ്ങേയറ്റമാണ്. പരമുവിന്റെ കഥകൾ വായിക്കുന്നവർക്ക് കുറച്ചൊക്കെ മനസിലാവുന്നുണ്ടാവണം. 
ഒരു ഉദാഹരണം:
ടോയ്‌സ് വെച്ചുള്ള കളിക്കിടയിൽ : ഒരു സാധാരണ കഥ കളിച്ചു തീരാറായിട്ടുണ്ടാവും (ബാലരമ നിലവാരത്തിലുള്ള, ഒരു സാധാരണ മോറൽ കഥ). കഥയുടെ കോൺഫ്ലിക്റ് സോൾവ് ചെയ്യുന്നതിന് തൊട്ടുമുൻപ് പരമുവിന്റെ വക ഒരു ഭ്രാന്തൻ കഥാപാത്രം വരും (പ്രത്യേകിച്ച് ഒരു കാര്യവുമില്ല, ആ കഥയിൽ അതുവരെ ഇല്ല) എന്നിട്ടു ആ സൊല്യൂഷൻ പരമാവധി വൈകിപ്പിക്കും. ഒടുവിൽ എങ്ങോട്ടോ പോവും, കഥ സാധാരണ പോലെ അവസാനിക്കും. ഇനി ഇതുമായി ഒരു ബന്ധവുമില്ലാത്ത വേറെ ഏതു കഥയിലും അവന്റെ ഇഷ്ടത്തിനനുസരിച്ചു ഈ ഭ്രാന്തൻ കഥാപാത്രം കേറി വരും. ആ വരവാണ് ഇതിലെ absurd humor. ഇത് പോലെ അവന്റെ മറ്റൊരു സൃഷ്ടിയാണ് , വളരെക്രിട്ടിക്കൽ ആയ സമയത്ത്, കള്ളന്മാരോട് വളരെ സ്നേഹത്തിൽ മാത്രം സംസാരിക്കുന്ന ഒരു പോലീസുകാരൻ !!

(ഇപ്പോ ഇത് വായിക്കുന്ന നല്ലൊരു ശതമാനം ആളുകളും "അയ്യേ ഇതിലെന്താ തമാശ" എന്ന് പറഞ്ഞു കാണും. അതാണ് ഞാൻ മുൻപ് പറഞ്ഞു വന്നത് ).

.

Independence.

കോടാനുകോടി വർഷങ്ങൾക്കു മുൻപ് ഒരു പ്രപഞ്ചവികസനം. വികസിക്കുന്നതിനൊപ്പം തണുത്തുറയുന്ന കോടാനുകോടി കണങ്ങൾ. പലകണങ്ങൾ കൂടിചേർന്ന് ദ്രവ്യങ്ങളുണ്ടായി. പല സൗരയൂഥങ്ങളുണ്ടായി. അതിലൊന്നിൽ ഒരു സൂര്യനും അതിനെ വലം വെക്കുന്ന ഗ്രഹങ്ങളും. ഭൂമിയിൽ വെള്ളമുണ്ടായി. വായു നിറഞ്ഞു. അവിടെ ആദ്യത്തെ ജീവൻ. വെളിച്ചത്തിനോട് ചെറുതായി പ്രതികരിച്ചിരുന്ന ഒരു അവയവം പിന്നീട് കണ്ണുകൾ ആയി. ജീവൻ പെരുകി. ഓരോ തവണ പെരുകുമ്പോളും മുൻപത്തേക്കാൾ ശക്തരായി, സമർത്ഥമായി വളർന്നു. വെള്ളത്തിൽ നിന്നു ചിലതു കരയിൽ വന്നു. അവിടെയും പെറ്റുപെരുകി - കാലാവസ്ഥക്കും, പരിസ്ഥിതിക്കും വേണ്ട രീതിയിൽ മാറികൊണ്ട്. ഇടക്കെപ്പോഴോ ഉള്ള ഘട്ടത്തിൽ മനുഷ്യൻ. സംക്രമണത്തിന്റെ അവസാനവാക്കൊന്നുമല്ല, മുൻപത്തേതിനേക്കാൾ അല്പം ഭേദം അത്ര തന്നെ. ഇനിയും പരിവർത്തനങ്ങൾ നടക്കും. മനുഷ്യൻ ചങ്ങലയിലെ ഒരു കണ്ണി മാത്രമാവും. ചിലപ്പോൾ ദിനോസറുകളെ പോലെ, ഇവിടം കൊണ്ടവസാനിച്ചു എന്നും വരാം. ദിനോസറുകൾ പോയത് പ്രകൃതിയുടെ സ്വാഭാവികമായ തിരഞ്ഞെടുപ്പിലൂടെ ആയിരുന്നെങ്കിൽ മനുഷ്യൻ പോവുന്നത് സ്വന്തം വിവരക്കേട് കൊണ്ടാവും. ഭൂമിയിൽ അതിരുകൾ ഉണ്ടാക്കി, തന്റെ അറിവ് തീരുന്നിടത്തു ദൈവം എന്നൊരു ഒഴിവുകഴിവ് സൃഷ്ട്ടിച്ചു, എന്നിട്ടതിന്റെ പേരിൽ തന്നെ തമ്മിൽ തല്ലി ചാവുന്നു. പരിവർത്തനത്തിന്റെ ഏറ്റവും നാറിയ ഈ അംശം ഒരു നിമിഷം ആകാശത്തേക്ക് നോക്കി എത്ര നിസ്സാരമാണ് ഇതെല്ലാം എന്ന് കരുതിയാൽ തീരാവുന്നതേ ഉള്ളു, ഈ മൗഢ്യം. സ്വാതന്ത്ര്യം വേണ്ടത് ഈ വിവരക്കേടുകളിൽ നിന്നാണ്. അക്രമങ്ങളിൽ നിന്നും കപടതയിൽ നിന്നുമാണ്. സ്വാതന്ത്ര്യദിനാശംസകൾ.

.